‘അവര് നമ്മളുടെ സഹോദരിമാരുടെ സിന്ദൂരം തേച്ചു മാറ്റി. അതിന് പകരംവീട്ടാൻ അവരുടെ സഹോദരിയെ തന്നെ നമ്മൾ പറഞ്ഞുവിട്ടു.’ ഇതാണ് സൈനിക വക്താവായി വന്ന കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മധ്യപ്രദേശിലെ ഒരു സംഘീ മന്ത്രി പറഞ്ഞത്. നമ്മൾ ആരാണെന്നും അവർ ആരാണെന്നും വ്യക്തമാണല്ലോ. സ്വന്തം രാജ്യത്തെ സൈന്യത്തെ പോലും വർഗീയമായി മാത്രം കാണാൻ കഴിയുന്ന സംഘീ മനസ്സ് അവിടെ മറയില്ലാതെ വെളിപ്പെട്ടു. പ്രതിഷേധം ശക്തമായപ്പോൾ ചില സംഘീ നേതാക്കന്മാർക്കും അതിനെതിരെ പ്രതികരിക്കേണ്ടിവന്നു. പക്ഷേ പാക്കിസ്ഥാനെതിരെയുള്ള സൈനിക നടപടികൾക്ക് ബ്രാഹ്മണ്യ പുരുഷാധിപത്യ അടയാളമായ സിന്ദൂരം എന്ന് പേരിടുകയും, എന്നിട്ട് കപട മതേതരത്വം ചമഞ്ഞ് കേണൽ സോഫിയ ഖുറേഷിയെ കൂടി സൈനിക വക്താവായി അവതരിപ്പിക്കുകയും ചെയ്ത മനോഗതിയുടെ തുടർച്ച മാത്രമാണ് മന്ത്രിയുടെ വാക്കുകളിൽ തെളിഞ്ഞത്. അവരായി ഉത്തേജിപ്പിച്ച അക്രമാസക്ത ബ്രാഹ്മണ്യത്തിന്റെ വിഷലിപ്ത അന്തരീക്ഷത്തിന്റെ അനിവാര്യ സൃഷ്ടിയാണ് ഇത്തരം പ്രതികരണങ്ങൾ. കേരളത്തിൽ വേടനെതിരെ ഉറഞ്ഞുതുള്ളിയ സംഘീ പത്രാധിപരുടെ വാക്കുകളിലും അതാണ് കണ്ടത്. കൂടൽമാണിക്യത്തിലും മറ്റും കണ്ട, ഇന്നും ഇവിടെ നിലനിൽക്കുന്ന, ജാതിഭേദം അല്ല, അതിനെക്കുറിച്ച് പാടുന്നതാണ് സംഘികൾക്ക് പ്രശ്നം.

-
The Sanghi Mindset
‘They wiped off the sindoor of our sisters. We sent their sister to avenge this.’ This is what was said by a Sanghi minister of Madhya Pradesh about the army spokesperson Colonel Sofia Qureshi. It’s clear who ‘we’ are and who ‘they’ are. The Sanghi mindset is laid bare here. It can only view everything through a communal lens. After protests came up, local Sanghi leaders have criticised the minister. But his words are not an exception. They came from the same stock as the twisted mindset ruling in Delhi. It named the military actions against Pakistan ‘Sindoor’, a symbol of Brahmanical patriarchy. And then, hypocritically pretending to be secular, it summoned Colonel Sofia Qureshi as military spokesperson. All of these are an inevitable product of the toxic atmosphere generated by the aggressive Brahmanism the Sanghis have fostered. We see the same in the words of the Sanghi’s Malayalam weekly’s editor. He was spewing venom against the Rap artist Vedan. Existing caste discrimination, as seen in Koodalmanikyam temple and elsewhere, is not what bothers him. He just can’t stand someone singing about it.
-
എം സ്വരാജിന്റെ പേടിസ്വപ്നം
വർഗ്ഗസമരം അംഗീകരിക്കുന്നതിൽനിന്ന് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ അംഗീകാരത്തിലേക്ക് എത്തുന്നവർ മാത്രമാണ് മാർക്സിസ്റ്റ്” എന്ന് ലെനിൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വളച്ചൊടിക്കാനോ നിഷേധിക്കാനോ തിരുത്തൽവാദികൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ ഭരണകൂടം മുഴുവൻ ജനങ്ങളുടെയും സർവ്വാധിപത്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്രൂഷ്ചേവൈറ്റ് തിരുത്തൽവാദം ഇതിന് തുനിഞ്ഞത്. അങ്ങനെ അവരുടെ ഭരണത്തിന്റെ ബൂർഷ്വാ സ്വഭാവം മറച്ചുവെക്കാൻ ശ്രമിച്ചു. അപ്പോഴും ഭരണകൂടം ഒരു സർവ്വാധിപത്യമാണെന്ന് അവർ സമ്മതിച്ചിരുന്നു. ഇന്ത്യയിലെ അവരുടെ ഇന്നത്തെ ശിഷ്യന്മാരായ സിപിഐ (എം) നേതാക്കൾ ഇപ്പോൾ ഈ മറ പോലും ഉപേക്ഷിക്കുന്നു. അടുത്തിടെ നടന്ന വയനാട് സാഹിത്യോത്സവത്തിൽ സിപിഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജ് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ഇതിനു് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തൊഴിലാളിവർഗ സർവ്വാധിപത്യം എന്ന ആശയം ഒരു സമത്വ സമൂഹത്തിനായുള്ള സ്വപ്നത്തെ മാത്രമാണ് സൂചിപ്പിച്ചിച്ചത്! തൊഴിലാളികൾ ഏറ്റവും ഭയാനകമായ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിൽ ഉയർന്നുവന്ന ഒരു സ്വപ്നമായിരുന്നു അത്. അതായത്, അതിന് ഭരണകൂട അധികാരവുമായി യാതൊരു ബന്ധവുമില്ല. അത് ഇനി പ്രസക്തവുമല്ല. തൊഴിലാളികൾ ഇന്ന് അങ്ങനെ ചൂഷണം ചെയ്യപ്പെടുന്നില്ല.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതുകൊണ്ട് (ദക്ഷിണാഫ്രിക്കയിലെ സമീപകാലത്തെപ്പോലെ) ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുന്നതായോ, ഇന്ത്യയിലെയും മറ്റിടങ്ങളിലെയും വസ്ത്ര വ്യവസായശാലകളിൽ അടിമവേല നടക്കുന്നതായോ, ഇന്ത്യയിലെ വ്യാവസായിക മേഖലകളിൽ 12 മണിക്കൂർ ജോലിയാണ് പതിവെന്നോ ആരെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ, അത് മറന്നേക്കു. അങ്ങനെയൊന്നുമില്ലെന്ന് സ്വരാജ് ഉറപ്പുനൽകുന്നു. 80 ശതമാനം സമ്പത്തും ഏതാനും പേർ മാത്രം കൈവശപ്പെടുത്തിക്കൊണ്ട് അസമത്വങ്ങൾ കുത്തനെ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും അങ്ങനെ തന്നെ. എല്ലായിടത്തും തൊഴിലാളികൾ സന്തുഷ്ടരാണ്. അദാനിയും അംബാനിയും അവരുടെ കോടികളുമായി സന്തോഷത്തോടെ ജീവിക്കട്ടെ. മാസങ്ങൾ വൈകിയാലും പിണറായി നൽകുന്ന ക്ഷേമപെൻഷനിൽ നിങ്ങൾ സന്തുഷ്ടരായിരിക്കുക.
സിപിഐ (എം) വിപ്ലവപാത ഉപേക്ഷിച്ചിട്ട് കാലമേറെയായി. ചില സംസ്ഥാനങ്ങളിൽ സർക്കാർ ഉണ്ടാക്കി ഭരിക്കുന്നതിൽ അതു് സംതൃപ്തമാണ്. സർക്കാരിലിരിക്കുമ്പോൾ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യൻ ഭരണവർഗങ്ങളുടെയും ചൂഷണ, അടിച്ചമർത്തൽ നയങ്ങൾ നടപ്പിലാക്കാൻ അതു് പരമാവധി പാടുപെടുന്നു. കുറച്ച് വർഷങ്ങളായി കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടിയായി അതു് ചുരുങ്ങിയിട്ടുണ്ട്. സിപിഐ (മാവോയിസ്റ്റ്) നയിക്കുന്ന പിഎൽജിഎയുടെ 9 സഖാക്കളെ ഭരണം കിട്ടിയ രണ്ട് പ്രാവശ്യമായി അതിന്റെ സർക്കാർ കൊലപ്പെടുത്തി. ഇന്ത്യയിൽ സ്ഥാപിച്ച ഏക അതിസുരക്ഷാ ജയിലിൽ രാഷ്ട്രീയ തടവുകാരെ പൂട്ടിയിട്ട് ആകാവുന്ന എല്ലാ രീതികളിലും ഉപദ്രവിക്കുന്നു.
സർക്കാർ സ്ഥാനങ്ങൾ ഉപയോഗിച്ച് സിപിഐ (എം) ഉം അതിന്റെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളും വൻതോതിൽ സമ്പത്ത് സമ്പാദിച്ചിട്ടുണ്ട്. ഒറ്റക്കെടുത്താൽ കേരളത്തിലെ ഏറ്റവും വലിയ ആസ്തി ഉടമ അവരാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, വിനോദ കേന്ദ്രങ്ങൾ, കോളേജുകൾ, ഫാക്ടറികൾ – എന്തു വേണം? എല്ലാം അവർക്കുണ്ട്. സ്വാഭാവികമായും, സ്വരാജിനും സഹപ്രവർത്തകർക്കും തൊഴിലാളിവർഗ സർവ്വാധിപത്യം സ്വപ്നമല്ലാതായിട്ട് കുറച്ചായി. അതവർക്ക് പേടിസ്വപ്നമാണ്.
-
M. Swaraj’s Nightmare
Lenin had declared that “A Marxist is solely someone who extends the recognition of the class struggle to the recognition of the dictatorship of the proletariat.” Revisionists have always tried to distort or deny this. Krushchevite revisionism tried to do this by declaring that the state in the Soviet Union was a dictatorship of the whole people. Thus it tried to hide the bourgeois character of their rule. Even then they maintained that the state is a dictatorship. Their present day disciples in India, the leaders of the CPI (M,) are now trying to dispose of even this fig leaf. The views expressed by M. Swaraj, a Kerala State secretariat member of the CPI(M), at the recently held Wayanad Literary Fest is an example. According to him the concept of dictatorship of proletariat merely indicates a dream for an equitable society! It was a dream that came up in a particular period in history when the workers were being exploited in a most horrible manner. In other words, it has nothing to do with state power. It is no longer relevant. And workers are no longer exploited like that.
If any of you have heard reports of miners getting killed because of working in unsafe conditions (like recently in South Africa) or of sweatshop labour in the garment industries of India and elsewhere, or of the 12 hour workday as normal in India’s industrial areas, just forget it. Swaraj assures you, all of that is mere propaganda. So too is the talk of sharply widening disparities with just a few hogging 80 percent of wealth. The workers are a happy lot everywhere. Let Adani and Ambani live it up with their billions. You be happy with the doles handed out by Pinarayi, even if it gets delayed by months.
The CPI(M) has long abandoned the revolutionary path. It is quite satisfied with getting governmental power in a State or two. While in government it goes all out to implement the exploitative and suppressive policies of imperialism and the Indian ruling classes. For some years now it has been reduced to governing in Keralam only. During its two terms of government it has murdered 9 comrades of the PLGA lead by the CPI (Maoist). Using governmental positions the CPI (M) and its leaders at all levels have amassed huge wealth. It is the single biggest asset owner in Keralam. Super-speciality hospitals, entertainment parks, colleges, factories – you name it, they have it. Obviously, for Swaraj and his revisionist colleagues, the dictatorship of the proletariat is no longer a dream. It is a nightmare.
-
ഒരു നോവലിനു വേണ്ടി…
കഴിഞ്ഞ ഒരാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ ഒരു ക്യാംപേൻ നടക്കുകയാണ്. കേരളത്തിലെ അച്ചടി, ദൃശ്യ മാധ്യമങ്ങൾ അതിന് മികച്ച പ്രാധാന്യം നൽകിയിരിക്കുന്നു. വിഷയം – ഒരു നോവൽ പ്രസിദ്ധീകരിക്കാനുള്ള അനുമതി. ഒരു നോവലിന് ഇത്രയധികം ബഹളമോ? അതെ, പതിവായി കാണുന്ന കാര്യങ്ങളല്ല ഈ നോവലിൻ്റെ ഇതിവൃത്തം. പരിചിതനായ എഴുത്തുകാരനുമല്ല രചയിതാവ്. ആൾ ഒരു മാവോയിസ്റ്റാണ്, ശിക്ഷിക്കപ്പെട്ട് 10 വർഷമായി ജയിലിൽ കഴിയുന്ന തടവുകാരൻ. ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ ആണ് നോവൽ. നമ്മുടെ രാജ്യത്തെ തടവിന്റെ ദൃശ്യവും അദൃശ്യവുമായ ബന്ധന വലകളാണ് അതിലെ പ്രതിപാദ്യം. മറ്റു പലതിനുമൊപ്പം ജയിൽ സംവിധാനത്തെയും പരാമർശിക്കുന്നത് ചൂണ്ടികാട്ടിയാണ് ജയിൽ അധികൃതർ പ്രസിദ്ധീകരണാനുമതി നിഷേധിച്ചിരിക്കുന്നത്.
എഴുത്തുകാരനായ രൂപേഷ് ടിആർ 2015 മുതൽ കുപ്രസിദ്ധമായ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണ്. 42 യുഎപിഎ കേസുകൾ കൂടി ആൾക്കെതിരെ ചുമത്തി. ഒന്നിൽ കുറ്റവിമുക്തനാക്കപ്പെട്ടു, മറ്റൊന്നിൽ ശിക്ഷിക്കപ്പെട്ടു, 13 കേസുകൾ തള്ളിപോയി, ചിലതിൽ വിചാരണ നടക്കുന്നു. ബാക്കിയുള്ളവ ഇപ്പോഴും തുടങ്ങിയിട്ടു പോലുമില്ല.
രൂപേഷ് തന്റെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നു. വായന, പഠനം, എഴുത്ത്. സ്വന്തം കേസുകൾ വാദിക്കുന്നു. സഹതടവുകാരെ നിയമപരമായ അപ്പീലുകളിൽ സഹായിക്കുന്നു. അനുവദനീയമായ പരിധി വരെ ജയിലിലെ സാമൂഹിക ജീവിതത്തിൽ പൂർണ്ണമായും പങ്കാളിയാകുന്നു. എല്ലാറ്റിനുമുപരി, തന്റെ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുന്നു.
വ്യക്തമായും, ഇതാണ് നോവലിന്റെ പ്രസിദ്ധീകരണം തടയുന്നതിനുള്ള യഥാർത്ഥ കാരണം. ഉയർന്ന തലത്തിൽ എടുത്ത ഒരു ഭരണകൂട തീരുമാനമാണത്. ഈ വിഷയത്തിലെ നിയമം സ്പഷ്ടമാണ്. തടവുകാർക്ക് തങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ഇതിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിലെ രൂപേഷിന്റെ ഒരു ദിവസത്തെ നിരാഹാര സമരം അതിന് ഒന്നുകൂടി ശക്തിപകർന്നു. പ്രസിദ്ധീകരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സാഹിത്യകാരന്മാരുടെയും സാമൂഹിക പ്രവർത്തകരുടെയും വിശാലമായ ഒരു നിര മുന്നോട്ടുവന്നു. ഇതിലും വലിയൊരു സംഖ്യ മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിടുന്നു.
നിലവിൽ സിപിഎം നയിക്കുന്ന ഒരു മുന്നണി ഭരിക്കുന്ന കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരേസമയം വിരോധാഭാസവും, ഒപ്പം നമ്മുടെ കാലഘട്ടത്തിന്റെ സൂചനയുമായി ഇതിനെ കാണാം. ഞാൻ ഇതെഴുതുമ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുകയാണ്. ഫാസിസത്തിന്റെ സൂക്ഷ്മതകളെക്കുറിച്ച് പ്രതിപാദിക്കുന്ന അവരുടെ കേന്ദ്ര സമിതിയുടെ പ്രമേയം അവിടെ ചർച്ച ചെയ്യും. പുറത്തുവന്ന് കുറച്ച് ശുദ്ധവായു ശ്വസിക്കുന്നത് അതിലെ പ്രതിനിധികൾക്ക് ഒരുപക്ഷേ ഗുണം ചെയ്തേക്കാം. രൂപേഷിന്റെയും, പണിമുടക്കിയ ആശാ തൊഴിലാളികളുടെയും പോരാട്ടത്തിന്റെ സുഗന്ധം വഹിക്കുന്ന, മുൻകാല പോരാട്ടങ്ങളുടെയും വഞ്ചനകളുടെയും ഓർമ്മകളുമായി എത്തുന്ന ഒരു ശ്വാസം. ഏതെങ്കിലും ഭരണവർഗ പാർട്ടിയിൽ ഒതുങ്ങാതെ വിശാലമായ ഒരു ചട്ടക്കൂടിൽ നമ്മുക്കു ചുറ്റും നടക്കുന്ന ഫാസിസീകരണത്തെ സ്ഥാനപ്പെടുത്താൻ ഇത് അവരെ സഹായിക്കും.
വാസ്തവത്തിൽ, ജയിൽ രചനകൾ പ്രസിദ്ധീകരിക്കാനുള്ള തടവുകാരുടെ അവകാശം വിനിയോഗിക്കാനുള്ള ഈ പോരാട്ടത്തിന്റെ കാതൽ അതാണ്. തലമുറകളായി, ലോകമെമ്പാടും വ്യാപിച്ചുകിടന്ന, നീണ്ടുനിന്നതും കഠിനവുമായ പോരാട്ടങ്ങളിലൂടെയാണ് അത് നേടിയത്. ബിജെപിയോ സിപിഎമ്മോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയോ നടത്തിപ്പുക്കാരായ ഭരണകൂടം അത് റദ്ദാക്കാൻ ശ്രമിക്കുകയാണ്. മറ്റ് ജനാധിപത്യ അവകാശങ്ങൾ അവസാനിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതുപോലെ. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യമെമ്പാടും നടക്കുന്ന വിശാലമായ പോരാട്ടങ്ങളുടെ ഭാഗമാണ് രൂപേഷിന്റെ പോരാട്ടം. അതിനെ പിന്തുണയ്ക്കണം.
-
All for a book … and more
Over the past week a vigorous social media campaign has been going on in Keralam. Malayalee media, both print and visual, have given good coverage. The issue – permission to publish a novel. All that for a novel? Well, the novel isn’t about usual novely matters and the author too isn’t the usual literary figure. He is a Maoist, a convict, in jail for 10 years. And the novel, ‘Bandhitharude Ormakurippukal’ (Memoirs of the Incarcerated) is about that – the seen and unseen meshes of incarceration in our country. The jail authorities have refused him permission to get it published since it references the jail system among others.
Roopesh TR, the author, has been in jail since 2015, when he was arrested and charged under the notorious UAPA. 42 more cases, all UAPA, were foisted on him. He has been acquitted in one, convicted in another, discharged in 13, trials going on in several, while the rest are pending.
Roopesh has been using his time quite fruitfully. Reading, learning, writing, fighting his own cases and assisting fellow prisoners in their legal appeals, all the while fully engaged in prison social life to the extent allowed. Above all, he has stood firm in his convictions.
Evidently, this is the real reason for blocking publication of his novel. It is a state decision made at the higher level. Because the law laid down repeatedly by the Supreme Court is quite clear on this matter. Prisoners have the right to publish their writings.
The ongoing social media campaign has made this its focal point. Roopesh’s one day hunger strike in Viyyur Central Prison gave it added force. A wide cross section of literary figures and social activists came forward to demand permission for publication. An even greater number are signing up on a petition to the Chief Minister.
This is happening in Keralam, presently ruled by a front led by the CPM. Ironic indeed. More, a telling sign of our times. As I write this, the CPM’s State Conference is going on. It will be discussing their Central Committee’s resolution, pondering over nuances of fascism. Perhaps a whiff of fresh air would do the delegates good. A whiff bringing them fragrances of struggle, of Roopesh, of the striking Asha workers, and memories of past struggles and sacrifices betrayed. It would help them situate the fascisisation taking place around us in a broad frame, broader than that of one or the other ruling class party.
That, in fact, is the crux of this struggle to exercise a prisoner’s right to publish jail writings. It was gained through prolonged, harsh struggle spread out over generations, all over the world. The state, whether administered by the BJP or the CPM or any other party, wants to end it. Just as it is ending or whitling down various other democratic rights. Roopesh’s struggle is part of the broad array of struggles taking place all over the country in defence of democratic rights. It must be supported.
-
തെലുങ്കാന ജാതി സെൻസസ്സ്
56 ശതമാനം മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക ജാതികൾ. ദലിതരും ആദിവാസികളും 28 ശതമാനം. ഇവരെല്ലാം ചേർന്നാൽ 84 ശതമാനമായി. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള സവർണ്ണ ജാതികൾ 16 ശതമാനം. തെലുങ്കാനയിലെ ജാതി സർവ്വേയുടെ കണക്കുകളാണിത്. അവസരങ്ങളിൽ ഇതിലോരോ വിഭാഗത്തിനും എത്ര ലഭിച്ചു എന്ന് അറിയിച്ചിട്ടില്ല. ജനസംഖ്യാ അനുപാതത്തിൻ്റെ കാര്യത്തിൽ മുമ്പ് ബീഹാറിലെ സർവ്വേയിൽ കണ്ടതിന് സമാനമാണ് തെലുങ്കാന സർവ്വേ നൽകുന്ന ചിത്രം. രാജ്യവ്യാപകമായി ജാതി സെൻസസ്സ് നടത്തിയാലും ഇതായിരിക്കും കാണുക. ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതികൾക്കും 50 ശതമാനം മാത്രമേ സംവരണം പാടുള്ളൂ എന്ന സുപ്രീംകോടതി തീർപ്പിന്റെ അനീതിയാണ് ഈ കണക്കുകൾ. വ്യക്തമാക്കുന്നത്.
ജാതി സെൻസസ്സ് നടത്തുന്നതിന് സംഘീ മോഡിയുടെ സർക്കാർ മടിച്ചുനിൽക്കുന്നതിൻ്റെ കാരണവും അത് കാട്ടി തരുന്നു. അവസരങ്ങൾ മിക്കതും കൈയ്യടക്കി വച്ചിരിക്കുന്ന സവർണ്ണർ തീർത്തും ചെറിയ ന്യൂനപക്ഷമാണെന്ന സത്യം തുറന്നുകാട്ടുന്ന കണക്കുകൾ കഴിയുന്നത്ര കാലം മറച്ചുവയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. അതേ അവരിൽ നിന്ന് പ്രതീക്ഷിക്കാനാകു. എന്നാൽ മർദ്ദിതരുടെയും ചൂഷിതരുടെയും കക്ഷികളാണെന്ന് അവകാശപ്പെടുന്ന സിപിഎമ്മും സിപിഐയും എന്തുകൊണ്ടാണ് ഇതേ സമീപനം പിൻപറ്റുന്നത്? ബീഹാറിൻ്റെയും തെലങ്കാനയുടെയും മാതൃകകൾ മുമ്പിലുള്ളപ്പോൾ കേന്ദ്രസർക്കാരാണ് അത് ചെയ്യേണ്ടത് എന്ന പറഞ്ഞ് എന്തിനാണ് ഒഴിഞ്ഞു മാറുന്നത്?
മാർക്സിസമല്ല തിരുത്തൽ വാദമാണ് അവരെ നയിക്കുന്നത്. ഇന്ത്യൻ ഭരണവർഗങ്ങളുടെ ലോകവീക്ഷണത്തിന്റെ അകക്കാമ്പിലുള്ള ബ്രാഹ്മണ്യത്തെ ഈ തിരുത്തൽവാദം പുണർന്നു നിൽക്കുന്നു. അത് എക്കാലവും സവർണാധിപത്യത്തെ ആണ് സേവിച്ചിട്ടുള്ളത്. ജാതി സെൻസസിന്റെ കാര്യത്തിലും അതാണ് കാണുന്നത്.
ദലിത്, ആദിവാസി സംവരണത്തിലെ ഉപവർഗീകരണത്തെ എതിർക്കുന്നവർ പിണറായി സർക്കാരിൻ്റെ ഈ നിലപാടിന് സാധൂകരണം നൽകുന്നു. കേന്ദ്രത്തിന്റെയും സുപ്രീം കോടതിയുടെയും വ്യക്തമായ നിർദ്ദേശം ഇല്ലാതെ അത് ചെയ്യാൻ ആവില്ല എന്ന എൽഡിഎഫ് സർക്കാരിൻ്റെ മറുപടി വലിയൊരു വിജയമായി അവർ ഉയർത്തിക്കാട്ടുമ്പോൾ അതാണ് സംഭവിക്കുന്നത്. ഇതേ യുക്തിവച്ചാണ് ജാതി സെൻസസ് നടപ്പാക്കാതിരിക്കുന്നതെന്ന്അവർ സൗകര്യപൂർവ്വം മറക്കുന്നു. ഫലത്തിൽ, തങ്ങൾ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന വിഭാഗങ്ങളുടെ താൽപര്യങ്ങളാണ് ഇതിലൂടെ ഹനിക്കപ്പെടുന്നത്.
-
ആർക്കറിയാം അതിർത്തി എവിടെയാണെന്ന്?!
ഇന്ത്യാ-ചൈന അതിർത്തി തർക്കത്തെ കുറിച്ച്, “ഭൂപടങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണയുടെ ഫലമായിരുന്നു യുദ്ധം, ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല.” എന്ന് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നു (ഇന്ത്യൻ എക്‌സ്‌പ്രസ്, നവംബർ 21). നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും 1947 മുതൽ ചൈനയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടം ചുരുങ്ങുന്നില്ലേ എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “നമ്മൾ മറുവശത്തായിരുന്നെങ്കിൽ… 1950-ൽ നമ്മൾ ചൈന ആയിരുന്നെങ്കിൽ, അവരുടെ ഭൂപടം നോക്കിയിരുന്നെങ്കിൽ, അവരുടെ ഭൂപടം ചുരുങ്ങുന്നതായി അവർ കണ്ടെത്തുമായിരുന്നു. കാരണം അരുണാചൽ പ്രദേശ് ഞങ്ങളുടെ സംസ്ഥാനമാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ഈ തർക്കം തുടരുന്നു. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല.”
ഇന്ത്യയുടെ സായുധ സേനയുടെ ഉന്നത തലങ്ങളിൽ നിന്ന് ഇത്തരം അഭിപ്രായങ്ങൾ വരുന്നത് ഇതാദ്യമല്ല. 1990-കളിൽ അന്നത്തെ സൈനിക മേധാവി ജനറൽ സുന്ദർജിയും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 1962-ൽ മക്‌മഹോൺ രേഖയ്ക്ക് വടക്ക് ഇന്ത്യൻ സൈന്യത്തിൻ്റെ ഔട്ട് പോസ്റ്റുകൾ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം അന്ന് സമ്മതിച്ചതാണ്. അതിനും വളരെ മുമ്പ്, 1962-ലെ ചൈനയുമായുള്ള യുദ്ധം നെഹ്‌റു സർക്കാർ പിന്തുടർന്ന ‘മുന്നോട്ട് നയത്തിൻ്റെ’ ( ഫോർവേഡ് പോളിസി) ഫലമാണെന്ന് ബ്രിട്ടീഷ് പത്രപ്രവർത്തകൻ നെവിൽ മാക്‌സ്‌വെൽ തുറന്നുകാട്ടി. കൂടുതൽ കൂടുതൽ വടക്കോട്ട് ഇന്ത്യൻ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതിലേക്ക് ഇത് നയിച്ചു. സുന്ദർജി ഇത് അംഗീകരിക്കുകയായിരുന്നു. മാക്‌സ്‌വെല്ലിൻ്റെ ‘ഇൻഡ്യാസ് ചൈന വാർ’ എന്ന പുസ്തകം ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. അതിന് അടിസ്ഥാനമായ ഇന്ത്യൻ സർക്കാരിൻ്റെ ഹെൻഡേഴ്സൺ റിപ്പോർട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ സൃഷ്ടിയായിരുന്നു മക്മോഹൻ ലൈൻ. ചൈനയുമായുള്ള ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കൻ അതിർത്തിയായി ഇത് ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇത് ചൈന ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ചൈനീസ് വിപ്ലവം വിജയിച്ചത്തിനുശേഷം, മാവോ സേതുങ്ങിൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പരസ്പര സമ്മതത്തോടെ അതിർത്തി നിശ്ചയിക്കാൻ ഇന്ത്യയുമായി ചർച്ചക്ക് മുൻകൈയെടുത്തു. നെഹ്‌റു സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെയും സോവിയറ്റ് യൂണിയനിലെ ആധുനിക തിരുത്തൽവാദി ക്രൂഷ്ചേവ് ഭരണത്തിൻ്റെയും പിന്തുണയോടെ, നെഹ്‌റു ഒരു ഒത്തുതീർപ്പ് അംഗീകരിക്കാൻ വിസമ്മതിച്ചു. ആർ.എസ്.എസിൻ്റെ തീവ്രമായ സങ്കുചിത ദേശീയവാദ പിന്തുണയോടെ മക്മഹോൺ ലൈൻ അന്തിമമാക്കാൻ അദ്ദേഹം നിർബന്ധം പിടിച്ചു. കൂടാതെ, കോൺഗ്രസ് സർക്കാരിൻ്റെ ‘മുന്നോട്ട് നയത്തിലൂടെ’ സ്ഥിതി കൂടുതൽ വഷളാക്കി.
നെഹ്‌റു സർക്കാരിൻ്റെ ആക്രമാത്മക സമീപനം മടുത്ത സോഷ്യലിസ്റ്റ് ചൈന അതിർത്തിയിൽ പ്രത്യാക്രമണം നടത്തി. അങ്ങനെയാണ് 1962ലെ ഇന്ത്യ-ചൈന യുദ്ധം നടന്നത്. ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്തതോടെയാണ് അത് അവസാനിച്ചത്.“ഭൂപടങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ധാരണയുടെ ഫലമായിരുന്നു യുദ്ധം. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് നമുക്ക് ശരിക്കും പറയാൻ കഴിയില്ല” എന്ന അനിൽ ചൗഹാൻ്റെ പ്രസ്താവന, ഫലത്തിൽ ഇത് ഇന്ത്യൻ ഭരണവർഗങ്ങളുടെ വ്യാപനവാദ താൽപ്പര്യങ്ങളുടെ ഫലമായിരുന്നുവെന്ന് സമ്മതിക്കുകയാണ്. സമാധാനപരമായി പരിഹരിക്കാമായിരുന്ന അതിർത്തി തർക്കം ആയിരക്കണക്കിന് ജീവൻ അപഹരിക്കുന്ന യുദ്ധമാക്കി മാറ്റിയത് അതാണ്. അടിത്തൂൺ പറ്റിയ ശേഷം മടക്കികൊണ്ടുവന്നാണ് ഈ വ്യക്തിയെ മൂന്ന് സേനകളുടെ തലവനായി വീണ്ടും നിയമിച്ചത്. നിസംശയമായും സംഘികളുടെ വിശ്വസ്തൻ. അങ്ങനെയുള്ള ഒരാൾ ഇത് ഇപ്പോൾ തുറന്ന് സമ്മതിക്കുന്നത് എന്തുകൊണ്ടാണ്? കൂടാതെ, മുൻ വിദേശകാര്യ സെക്രട്ടറി അധ്യക്ഷനായ ഒരു പരിപാടിയിൽ മുൻ പ്രതിരോധ സെക്രട്ടറിയാണ് അദ്ദേഹവുമായി അഭിമുഖം നടത്തിയത്. അതായത്, ഭരണവർഗ ഉന്നതങ്ങളുടെ തലത്തിലുള്ള ഇടപെടലായിരുന്നു അത്. സംഘി ആസ്ഥാനം തന്നെ പച്ച സിഗ്നൽ നൽകിയ ഒന്ന്. എന്തുകൊണ്ട്? ‘ഓരോ ഇഞ്ച് ഭൂമിയും ചൈനക്കാരിൽ നിന്ന് വീണ്ടെടുക്കണം’ എന്ന് സംഘികൾ തന്നെയാണ് ഈ അടുത്ത കാലം വരെ ഏറ്റവും കൂടുതൽ വാശി പിടിച്ചത്. പിന്നെ എന്തിനാണ് ഈ സ്വയം പ്രഖ്യാപിത ‘ഭാരത ഭൂമി’ ചാമ്പ്യന്മാർ അതിൻ്റെ യഥാർത്ഥ അതിരുകൾ ആർക്കും അറിയില്ലെന്ന് ഇപ്പോൾ സമ്മതിക്കുന്നത്?
ഗാൽവാൻ സംഘർഷം ഉണ്ടായതു മുതൽ ഈ നിലപാടിലെ മാറ്റം ശ്രദ്ധേയമായിരുന്നു. ചൈനീസ് സൈന്യം ഇപ്പോൾ ലഡാക്കി ഭൂപ്രദേശം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് പ്രാദേശിക നിവാസികളും സർക്കാർ അധികാരികളും ആവർത്തിച്ച് പറഞ്ഞു. കാലികളെ മേക്കാൻ അവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പ്രദേശവാസികളെ തടയുന്നു എന്നവർ പറയുന്നു. എന്നിട്ടും ആ സംഘർഷത്തിൽ ഭൂപ്രദേശമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മോദി എപ്പോഴും ശഠിച്ചത്. ഇരുപക്ഷവും തമ്മിലുള്ള സമീപകാല കരാറിൻ്റെ അടിസ്ഥാനത്തിൽ സൈനിക റോന്തിനുള്ള അവകാശങ്ങൾ പുനർസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലഡാക്കികളുടെ പരമ്പരാഗത കാലിമേക്കൽ അവകാശങ്ങളുടെ കാര്യം എന്തായി എന്നത് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമാണെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതെന്തായാലും, സംഘികളുടെ നിലപാടിലെ മാറ്റമാണ് കൂടുതൽ ശ്രദ്ധേയം.തനിക്ക് സവിശേഷ അവകാശമുള്ള വീട്ടുമുറ്റമായി ഇന്ത്യൻ വ്യാപനവാദം ദക്ഷിണേഷ്യയെ കണക്കാക്കിവരുന്നു. ഇന്ന് ചൈന ഒരു സോഷ്യൽ സാമ്രാജ്യത്വ ശക്തിയാണ്. ഈ മേഖലയിൽ ഇന്ത്യൻ ആധിപത്യം ഇല്ലാതാക്കാനും സ്വന്തം ആധിപത്യം സ്ഥാപിക്കാനും അത് നിരന്തരം ശ്രമിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായി തൻ്റെ ഉന്നതമായ സൈനിക ശേഷി പ്രകടമാക്കാൻ അത് ശ്രമിക്കുന്നു. ഗാൽവാനിലും, നേരത്തെ ഭൂട്ടാൻ അതിർത്തിക്കടുത്തും, നടന്ന അതിർത്തി സംഘർഷങ്ങൾ ഈ സാമ്രാജ്യത്വ താൽപ്പര്യത്തിൽ നിന്നാണ് ഉയർന്നുവന്നത്. ഇന്ത്യൻ ഭരണവർഗങ്ങൾ തങ്ങളുടെ സായുധ സേനയെ ശക്തിപ്പെടുത്തുകയും അമേരിക്കൻ സാമ്രാജ്യത്വത്തോട് കൂടുതലായി അടുക്കുകയും ചെയ്തുകൊണ്ട് ഇതിനെ നേരിടാൻ ശ്രമിക്കുകയാണ്. എന്നാൽ തങ്ങളുടെ സൈനിക ശേഷി ചൈനയുടേതിന് അടുത്തെങ്ങും എത്തില്ലെന്ന് അതിന് നന്നായി അറിയാം. യുഎസ് പിന്തുണയുണ്ടെങ്കിൽപ്പോലും ഒരു യുദ്ധം വിനാശകരമായിരിക്കും. അതുകൊണ്ട് അവർ തങ്ങളുടെ സങ്കചിത ദേശാഭിമാനം വിഴുങ്ങുകയും ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന് വഴങ്ങുകയും ചെയ്യുന്നു. അവരുടെ മുൻകാല നിലപാടുകളിൽ നിന്നുള്ള ഈ മാറ്റം സ്വന്തം സാമൂഹിക അടിത്തറയെയും പൊതുസമൂഹത്തെയും ധരിപ്പിക്കേണ്ടതുണ്ട്. അതിനാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൽ കുറയാത്ത ഒരാളുടെ ആത്മാർത്ഥമായ ഏറ്റുപറിച്ചിൽ. മോദിയുടെ കീഴടങ്ങലിനെക്കുറിച്ച് കോൺഗ്രസ് ബഹളം വയ്ക്കുന്നുണ്ടെങ്കിലും അതിനപ്പുറം അത് പോകില്ല. ശക്തി സംഭരിക്കാനുള്ള സാവകാശം നേടിയെടുക്കണം എന്ന ധാരണയ്ക്കാണ് ഇന്ത്യൻ ഭരണവർഗങ്ങളുടെ ഇന്നത്തെ തന്ത്രപരമായ ചിന്തകളിൽ ആധിപത്യം.
ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ്, സാമ്രാജ്യത്വത്തിൻ്റെ പിന്തുണയുള്ള ഇന്ത്യൻ വ്യാപനവാദം വിവേകശൂന്യമായ ഒരു യുദ്ധത്തിൽ ആയിരക്കണക്കിന് ജീവനുകൾ ബലികഴിച്ചു. ഇപ്പോൾ ലഡാക്കി ജനതയുടെ ഉപജീവനമാർഗം അപകടത്തിലാക്കി, മറ്റൊരു സാമ്രാജ്യത്വ ശക്തിയുമായി ഒത്തുപോകാൻ ശ്രമിക്കുന്നു. ഏത് സാഹചര്യത്തിലും, ഭരണാധികാരികളുടെ സങ്കുചിതവും സ്വയം സേവിക്കുന്നതുമായ വർഗ താൽപ്പര്യങ്ങൾ തന്നെയാണ് നയത്തെ നിർണ്ണയിക്കുന്നത്. അതിൽ ദേശസ്നേഹം ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. അത് സാധ്യവുമല്ല. മാവോ സേതുങ് ചൂണ്ടിക്കാണിച്ചതുപോലെ, ഈ യുഗത്തിൽ ദൃഢമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടിൽ നിന്നേ യഥാർത്ഥ ദേശസ്നേഹം സാധ്യമാകു… ദല്ലാൾ ഭരണവർഗങ്ങൾക്ക് ഇത് അസാധ്യമാണ്.